Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Farah Khan

അക്ഷയ് ഖന്ന സെറ്റിലുണ്ടെങ്കിൽ ഡേറ്റില്ലെന്ന് പറയുമായിരുന്നു, പെരുമാറ്റം മോശമായിരുന്നു; ഫറ ഖാൻ പറയുന്നു  

നടൻ അക്ഷയ് ഖന്നയെക്കുറിച്ചും അദ്ദേഹത്തിന്‍റെ സെറ്റിലെ പെരുമാറ്റത്തെക്കുറിച്ചും തുറന്നുപറഞ്ഞ് സംവിധായിക ഫറ ഖാൻ. അക്ഷയ് ഖന്നയോടൊപ്പം ജോലി ചെയ്തിരുന്നത് മാനസികമായി തളർത്തുന്നയൊന്നായിരുന്നുവെന്നും അക്ഷയ് സെറ്റിലുണ്ടെങ്കിൽ ഡേറ്റില്ല എന്നു പറഞ്ഞ് ഒഴിവാക്കി വിടുമായിരുന്നുവെന്നും ഫറ പറഞ്ഞു.

90-കളിൽ അക്ഷയ്‌യോടൊപ്പം ഞാൻ രണ്ട് സിനിമകൾ ചെയ്തിരുന്നു. അതോടെ ഞാൻ മാനസികമായി തളർന്നുപോയി. കാരണം അദ്ദേഹം തീർത്തും വ്യത്യസ്തനായ ഒരാളായിരുന്നു.

ഉൾവലിഞ്ഞ സ്വഭാവമായിരുന്നു. സെറ്റിൽ നല്ല പെരുമാറ്റം ആയിരുന്നില്ല. സിനിമയിൽ അക്ഷയ് ഖന്ന ഉണ്ടെന്നറിഞ്ഞാൽ എനിക്ക് ആ സമയത്ത് ഡേറ്റില്ല എന്ന് ഞാൻ പറയുമായിരുന്നു

ആ സമയത്ത് തനിക്ക് മുടി കൊഴിയുന്നതിനെക്കുറിച്ച് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹം എപ്പോഴും പ്രകോപിതനായിരുന്നു. സാധനങ്ങൾ വലിച്ചെറിയുകയും ഇതെന്തോന്ന് ഡയലോഗാണ്? എന്നൊക്കെ ചോദിക്കുകയും ചെയ്യുന്ന തരത്തിലുള്ള ഒരാളായിരുന്നു അദ്ദേഹം.

എന്നാൽ, ദിൽ ചാഹ്താഹേ എന്ന ചിത്രത്തിൽ ഒന്നിച്ച് പ്രവർത്തിച്ചതിന് ശേഷം അക്ഷയ്യോടുള്ള തന്‍റെ മനോഭാവം മാറിയതായി ഫറ പറഞ്ഞു. തന്‍റെ ബന്ധുവായ ഫർഹാൻ അക്തർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായതിനാൽ തനിക്ക് ആ പ്രോജക്ട് നിരസിക്കാൻ കഴിയുമായിരുന്നില്ല.

അപ്പോഴേക്കും അദ്ദേഹം പൂർണമായും മാറിയിരുന്നു. തന്‍റെ മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളോട് അദ്ദേഹം പൊരുത്തപ്പെട്ടു കഴിഞ്ഞിരുന്നു. ദിൽ ചാഹ്താ ഹേയിൽ അദ്ദേഹം വളരെ ശാന്തനായി.

അതിനുമുമ്പ് ഏതെങ്കിലും സീനിൽ വെള്ളമോ മഴയോ ഉണ്ടെങ്കിൽ അദ്ദേഹം എപ്പോഴും തൊപ്പി ധരിക്കുമായിരുന്നു, താൽ സിനിമയിലെ മഴരംഗങ്ങൾ നോക്കിയാൽ അത് മനസിലാകും.

എന്നാൽ ദിൽ ചാഹ്താ ഹേയ്ക്ക് ശേഷം എന്തോ മാറ്റം സംഭവിച്ചു. അദ്ദേഹം മികച്ചൊരു നർത്തകനാണ്, കോയി കഹെ കെഹ്താ രഹെ എന്ന പാട്ട് നോക്കിയാൽ ആമിറിനേക്കാളും സെയ്ഫിനേക്കാളും നന്നായി അദ്ദേഹം നൃത്തം ചെയ്യുന്നത് കാണാം. ഫറ പറഞ്ഞു.

ഇപ്പോൾ അക്ഷയുമായി നല്ല ബന്ധത്തിലാണെന്നും ധുരന്ധർ കണ്ടയുടനെ അദ്ദേഹത്തെ വിളിച്ച് അഭിനന്ദിച്ചിരുന്നുവെന്നും ഫറ പറയുന്നു. പിന്നീട് അലിബാഗിലുള്ള അദ്ദേഹത്തിന്‍റെ വീട്ടിൽ പോകുകയും ചെയ്തു.

അദ്ദേഹം പുറമെ കാണിക്കുന്ന ആർഭാടങ്ങളിലല്ല, മറിച്ച് തന്‍റെ ജോലിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നതാണ് തനിക്ക് അദ്ദേഹത്തിൽ ഇഷ്ടപ്പെട്ട കാര്യമെന്നും അദ്ദേഹം അഭിനയം ആസ്വദിക്കുന്നുവെന്നും ഫറ കൂട്ടിച്ചേർത്തു.

Latest News

Corehub Up